About Me

My photo
Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters, Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Training Center (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Saturday, July 3, 2010

സൈപ്രസ് മരങ്ങളുടെ തണല്‍ തേടി

കലാലയജീവിതം ഒരു വ്യക്തിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ, ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരു പിടി നിമിഷങ്ങള്‍ നല്കിയാകും പിന്നില്‍ മറയുക. അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആ ദിനങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങുവാന്‍ ആരും കൊതിച്ചുപോകും. പല കലാലയങ്ങളിലായി കൌമാരവും യൌവ്വനവും സാക്ഷ്യം വഹിച്ച ഒന്‍പതു വര്‍ഷങ്ങളാണ് ഞാന്‍ ചെലവഴിച്ചത്‌. എങ്കിലും ഓര്‍മ്മകളിലെപ്പോഴും സൈപ്രസ് മരങ്ങളും പഞ്ചാരക്കല്ലുകളും എരുമാക്കുളവും ഒക്കെയുള്ള ഫാത്തിമ കൊലെജന് കടന്നു വരാറുള്ളത്.

സ്കൂളിലെ നാല് ചുമരുകള്‍ക്കുള്ളിലെ ഞെരുങ്ങിയ ഒരു കൌമാരക്കാരന്റെ മനസ്സുമായാണ് ഞാന്‍ കോളേജിന്റെ പടി കയറിയത്. അട്മിഷനെടുത്ത്ത ദിവസം കോളേജില്‍ സംഘട്ടനവും സമരവുമായിരുന്നു (പിന്നീട് എത്രയോ സമരങ്ങള്‍ക്ക് ഞാന്‍ നേതൃത്വം കൊടുത്തു. 90 ഓളം വിദ്യാര്‍ത്ഥികളുള്ള ക്ലാസ്സായിരുന്നു പ്രീ ഡിഗ്രീ 2A. സ്കൂളും കോളേജും തമ്മിലുള്ള അന്തരം രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ എനിക്ക് മനസ്സിലായി. ആഴ്ചയില്‍ മൂന്നു ദിവസവും സമരം. ക്ലാസ്സുള്ള ദിവസം തന്നെ വിരളിലെന്നാവുന്നവര മാത്രമേ ഹാജരുള്ളൂ. പതിയെ പതിയെ ഈ ഈര്പ്പടു കൊള്ളാമല്ലോ എന്നെനിക്കും തോന്നി. അന്ന് സിനിമാഭ്രമം തലക്കുപിടിച്ച്ച സമയമാണ് (ആമിര്‍ ഖാനും മനീഷയും ആണ് താര ദൈവങ്ങള്‍). അധികം താമസിയാതെ ഞാന്‍ ടൈം ടേബിള്‍ മാറ്റി. രാവിലെ പതുമുപ്പതിനു ഊണ് കഴിച്ചു പതിനൊന്നു മുപ്പതിന്റെ മോണിംഗ് ഷോയ്ക്ക് കയറും. കാശുന്റെങ്കില്‍ മാറ്റിനി കൂടി കാണും. ആര് മണിയോടെ വീട്ടിലെത്തും. സുഖജീവിതം.

ഇതിനിടെ ക്ലാസ്സിലെ മിക്കവരെയും പരിചയപ്പെട്ടു (പലരെയും തിയേറ്ററില്‍ വച്ചാണ് പരിച്ചയപെട്ടെത്). ക്ലാസിനിറെ പരിചയപ്പെട്ടത്‌ സഹിലിനെയാണ്‌. അത്യാവശ്യം തടിയും തലയെടുപ്പും. ഒറ്റ നോട്ടത്തില്‍ ഒരു ബുദ്ധിജീവി (ആവശ്യത്തിനുള്ള ബുദ്ധിയെ ഉള്ളൂവെന്ന് താമസിയാതെ മനസ്സിലായി). പിന്നീട് സൗഹൃദം സ്ഥാപിച്ചത് ഒരു കണ്ണടക്കാരിയെയാണ്. പേര് കവിത. വളരെപ്പെട്ടെന്നു ഞങ്ങള്‍ സുഹൃത്തുക്കളായി. കവിതയിലൂടെ സജിനി, വിശ്വലത എന്നിവരെ പരിചയപ്പെട്ടു. സഹില്‍, എഡ്മണ്ട്, നിതീഷ്, ഞാന്‍. ഞങ്ങള്‍ സ്ഥിരം ബെഞ്ചുകാരായിരുന്നു. പുതിയ സുഹൃത്തുക്കളെ കിട്ടിയതോടെ ക്ലാസ്സില്‍ മുഖം കാണിച്ചുതുടങ്ങി.

ഇതിനിടെ SFI യുടെ ഒരു സജീവ പ്രവര്‍ത്തകനായി ഞാന്‍ മാറിയിരുന്നു. സമരങ്ങിളില്‍ നിന്നും സമരങ്ങളിലെക്കുള്ള യാത്രക്കിടയിലാണ് ആര്‍ഷ പരിച്ചയപെട്ടത്‌. SFI യുടെ പല പരിപാടികളിലും ഒന്നിച്ചുന്റായിരുന്നെങ്കിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. താമസിയാതെ, ആര്‍ഷയും കവിതയുടെ റോയല്‍ ഗ്രൂപ്പില്‍ച്ചേര്‍ന്നു (ഇടക്ക് സജിനി, റിന്‍സി, ആര്‍ഷ എന്നിവര്‍ ചേര്‍ന്ന് പുതിയ ഗ്രൂപ്പുണ്ടാക്കി). എന്തായാലും ജീവിതം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി മുന്നോട്ടുപോയ്ക്കൊന്ടിരുന്നു.

അങ്ങനെയിരിക്കെ സജിനിക്ക് BSc ഫിസിക്സില്‍ നിന്നും ഒരു പ്രണയാഭ്യര്‍ത്ഥന. പുള്ളിക്കാരി ആകെ ധര്‍മ്മസങ്കടത്തിലായി. ഒരു ദിവസം എന്നോടു അഭിപ്രായം ചോദിച്ചു. ജീവിതം നിന്റെതാണ് അത്കൊണ്ട് തീരുമാനമെടുക്കെന്ടത്‌ നീയാണെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് ഒരു പ്രണയത്തിനു കൂടി സൈപ്രസ് മരങ്ങള്‍ സാക്ഷ്യം വഹിച്ചു. ദിവസങ്ങള്‍ വളരെ വേഗം പൊയ്ക്കൊണ്ടിരുന്നു. ഇതിനിടെ ആര്‍ഷ SFI വിട്ടു. ഏതാണ്ട് അതേ സമയത്ത് ഞാന്‍ SFI യുണിറ്റ് കമ്മിറ്റി അംഗമായി. രാഷ്ട്രീയവും സിനിമയുമായി നടക്കുമ്പോഴും സൌഹൃദത്തിന്റെ കാന്തവലയതിനുള്ളിലആയിരുന്നു ഞാനപ്പോഴും. സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും വേണ്ടി ക്ലാസ്സുകളില്‍ കയറുക പതിവായി. ഹേമ ടീച്ചറുടെയും സരയു മിസ്സിന്റെയും എത്രയോ ബോറന്‍ ക്ലാസ്സുകള്‍ ഞാന്‍ സഹിച്ചിരിക്കുന്നു വളരെ സന്തോഷത്തോടെ ഞങ്ങള്‍ ഒത്തുകൂടിയിരുന്ന ഒരേഒരു ക്ലാസ്സ്‌ സ്റെല്ല ജോണി ടീച്ചറുടെ(കുണ്ടറ ജോണിയുടെ സഹധര്‍മിണി) ഹിന്ദി ക്ലാസ്സായിരുന്നു. ആര്‍ഷ ഒഴിച് ബാക്കി എല്ലാവരും ഹിന്ദി ആയിരുന്നു സെക്കന്റ്‌ ലാംഗ്വേജ്. സജിനിയുടെ നിഴല്‍ പോലെ കാണാറുള്ള റിന്‍സിയെ ഇതിനിടെ പരിചയപ്പെട്ടു. പില്‍കാലത്ത് റിന്‍സി സജിനിയുടെ പ്രണയം സഫലമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

രണ്ടാം വര്‍ഷത്തെ ക്ലാസുകള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എല്ലാവരും റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാനുള്ള തിരക്കുകളില്‍ മുഴുകി. പുതു വര്‍ഷത്തെ കാത്തിരുന്ന ഞങ്ങളെ വിഷമിപിച്ചുകൊണ്ടാണ് ആ ഡിസംബര്‍ കടന്നുപോയത്. ഞങ്ങളുടെ സഹപാഠിയായ Dubon Charles നെ മരണം തട്ടിയെടുത്തത് ആ കറുത്ത ഡിസംബറില്‍ ആയിരുന്നു. ഓടോഗ്രാഫിന്റെ രംഗപ്രവേശം വിട പറയുവാന്‍ നേരമയെന്നോര്മിപ്പിച്ചുകൊണ്ടിരുന്നു. ഓടോഗ്രാഫിലെ വാക്കുകളില്‍ ഒതുങ്ങാനുള്ളതല്ല ഞങ്ങളുടെ സൌഹൃദമെന്നു ഇടക്കെതുന്ന കത്തുകളും ഗ്രീടിംഗ് കാര്‍ഡുകളും ഫോണ്‍ വിളികളും(അന്ന് മൊബൈല്‍ ഇല്ല) തെളിയിച്ചു കൊണ്ടിരുന്നു. ഫാതിമയോട് വിട പറഞ്ഞിട്ട് 10 വര്ഷം കഴിഞ്ഞിരിക്കുന്നു. അന്നത്തെ കണ്ണടക്കാരി ഇന്ന് അക്കുമോളുടെ അമ്മയാണ്. പ്രണയകഥയിലെ നായികാനായകന്മാര്‍ കുട്ടികലോടോത് ഹൈദരാബാദില്‍. സഹില്‍ ദുബൈയില്‍ settle ആയ കുടുംബ നാഥനാണ്. ആര്‍ഷ അഭിലാശേട്ടന്റെ പ്രിയ ഭാര്യയായി ഡല്‍ഹിയിലാണ് താമസം. റിന്‍സി ഭര്‍ത്താവുമൊത് ദുബയിയിലാണ്. MLA യോ മന്ത്രിയോ ആകുമെന്ന് നാട്ടുകാരും വീട്ടുകാരും കരുതിയ ഞാന്‍ ഒടുവില്‍ journalist ആയി ഡല്‍ഹിയില്‍ കുടിയേറി.

ഇങ്ങനെ ഒക്കെയാണെങ്കിലും കൊല്ലവും ഹൈടെരബാടും ഡല്‍ഹിയും ദുബയിയുമെല്ലാം ഇപ്പോഴും മൊബൈല്‍ റേഞ്ച്നുള്ളിലാണ്(സംസാരിച്ചു തുടങ്ങിയാല്‍ എല്ലാവരും പഴയ കൌമാരക്കാരാകും). ഈ സൌഹൃദത്തിന്റെ രസതന്ത്രം മനസ്സിലാക്കാന്‍ എനിക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ കഴിയും തോറും കൂടുതല്‍ ശക്തമാകുന്ന ഒരപൂര്‍വ പ്രതിഭാസമായി അത് കാലത്തേ വെല്ലുവിളിച്ചു കൊണ്ട് നില്‍ക്കുന്നു.

1 comment:

Aarsha Abhilash said...

ഇതിലെ ഒരു കഥാപാത്രം ഞാന്‍ ആണ്... അഭിലാഷേട്ടന്റെ പ്രിയ ഭാര്യ :)
നന്ദി ഷിയാ... ഇതെന്നെ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി.. എല്ലാരും പല പല ഇടങ്ങളില്‍, പക്ഷെ സൌഹൃദത്തിന്റെ രസതന്ത്രം ഇപ്പോളും
പഴയത് പോലെ തന്നെയുണ്ട്... ഇത് മനസിലാകണമെങ്കില്‍, സരയു മിസ്സിന്റെ കെമിസ്ട്രി ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യണമായിരുന്നു. ;)
നീ ഒക്കെ കട്ട്‌ ചെയ്ത് കീ ജെ വിളിച്ചു നടന്നില്ലേ?? അനുഭവിചോഓഓ