About Me

My photo
Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters, Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Training Center (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Tuesday, March 11, 2025

My दिल्ली Decade


Sixteen years ago, to be precise, on April 10, 2009, while leaving Kollam railway station on a Delhi-bound Kerala Express train, I had the dream of becoming a sports journalist like OR Ramachandran Sir of Mathrubhumi daily. After completing journalism course from Kerala Media Academy, I struggled to find a job in Kerala but eventually landed a job at Doordarshan News in Delhi. I soon realised that visual media and life in Delhi are full of challenges.

Upon reaching Delhi, I contacted Ramesh, my senior in school, who arranged an accommodation at Sarai Julena, near Jamia Millia University. Ramesh worked as a technician at the Nokia service center in Nehru Place. He was the one who introduced me to all the Keralites there. Sarai Julena was a miniature of Kerala. Thambi Chettan’s Kerala Hotel, Ali Ikka's Malabar Hotel, Jobi Chettan's stationery shop, and many travel agents who disguised themselves as embassy officials exploiting the dreams of Malayali nurses to become angels abroad. Majority of Malayali nurses working in hospitals like Holy Family, Apollo, Escorts, and Al-Shifa lived in Sarai Julena. My favorite breakfast was ‘Chembavari puttu’ and ‘Kadala curry’ from Thambi Chettan's Kerala Hotel. ‘Biryani’ and ‘Porotta’ from Malabar Hotel added spice to my weekly-offs.

I met Mathrubhumi staff reporter Fahmi Rahmani at an internet cafe by chance. He came to Delhi with the dream of doing a PhD from Jamia Millia University and then worked at Milli Gazette, a fortnightly newspaper published from Okhla. I met Indian Express journalist Fasil at a fruit shop in Sarai Julena. At that time, he was working with 'The Statesman'. I expanded my friends circle through Fahmi, adding the likes of Vahid (Content Writer), Swalih (Fasil's classmate at Aligarh University), Anees, Sameer Babu (PhD students at Jamia Millia University), and Haris Babu (nurse at Max Hospital). It was Sameer who arranged for me a rented apartment in Satya Prakash Sharma's building. Sameer is currently working as an associate professor at Jamia Millia University, his alma mater.

Meanwhile, my close friend Aarsha got a job at the National Informatics Center in Delhi as a scientific officer. Around the same time, Ramesh resigned from Nokia and returned to Kerala. Aarsha lived in Lajpat Nagar. During my weekly offs, we had a walk to Central Market, after having masala dosas from Udupi Restaurant. It was she who helped me by lending money during cash crunch. Aarsha left Delhi in 2011 and, afterward, settled in Texas, along with her family. At present, she is a well-known non-resident Keralite.

In the office, communication was a cause for concern. 90 percent of my colleagues spoke Hindi. Another group who can speak English would deliberately answer in Hindi if asked something in English. I studied Hindi as a second language till undergraduate level and watched Aamir Khan's films. That was my only connection with Hindi. Then I tried to find Malayalis in the newsroom, and traced down Anil Thomas and Shalini Nair. But both of them were half Malayalis who rarely spoke Malayalam. In the meantime, I succeeded in making friendships with Aamir Rizvi, Narayan Singh and Ashok Martholia. Directors Madhu Nag Sir (currently Additional Director General, AIR), Senthil Rajan Sir (currently Joint Secretary, Ministry of Information & Broadcasting) Anindya Sengupta Sir (currently Director, Centre for Global Affairs & Public Policy), Deputy Director KG Sharma Sir, News Editor Prakash Pant Sir, Anchor Swati Bakshi, Bulletin Editors Sagnik Chakraborty, Sunaina Sahu and Vinita Thakur provided all the support a beginner needed. I learned the basics of copy editing from KG Sharma Sir. Senior Anchor Mark Lynn Sir provided me with a lot of support to improve my English in a big way.

Meanwhile, I became obsessed with Hindi. Friendly talks with Anchor OP Das Sir and correspondent Kumar Alok helped me to fine tune my Hindi speaking skills. After a few weeks, I was shocked to see a change in the duty chart. My name was included in the early morning shift (4 am-12 noon). I soon realised that I had to do the same shift for a week every month. In no time, the early morning shift turned out to be a nightmare for me. Finding an English voice-over artist was a herculean task in the early morning shift , but anchors – Swati Bakshi, Suhail Akram and Ashutosh Pandey came to my rescue on many occasions. The only relief was having two days off per week. On a holiday, I visited Red Fort and Humayun's Tomb, which showcased Mughal architecture. Trips to INA market in search of Mathrubhumi weekly and Kerala snacks were comforting. I accepted the lunch invitation of Fahmi and Anees on a week-off and had a delicious biryani made by Haris Babu. Madhyamam reporter Hasanul Banna was also there. Soon, Fahmi's apartment became a stopover.

Fahmi, on a vacation to Kerala, had written the trainee journalist exam conducted by Mathrubhumi daily. Within a month, he received an appointment order and bid adieu to Delhi. I continued my friendship with Fasil, and one day, he introduced his roommates – PhD students Rahees and Saithali. Fasil's apartment was a mini-Kerala House, a haven for those seeking admission to Jamia Millia University. During one such visit, I met Riyas (currently Field Officer at PIB, Goa), who then worked as a sub-editor at 'Milli Gazette', and Muhsin (currently News Editor at Doordarshan Kendra, Thiruvananthapuram), then a journalism student at IIMC, Odisha.

It was in Delhi that I faced winter for the first time in my life. Visibility was severely reduced due to thick smog. Even though the temperature was around two degrees Celsius, the early morning shift at 4 am continued as usual. Sweaters, jackets, and mufflers were part of the dress code. Meanwhile, my health deteriorated, and I had to seek treatment at Holy Family Hospital.

I was lucky enough to be part of the sports desk that covered the 2010 Commonwealth Games in Delhi, the world's third-biggest sporting extravaganza. At that time, Sankaranarayanan Sir joined Doordarshan News as Deputy Director, and I was happy to have someone who could speak in my native language. Assistant Directors - Devan Sir and Vinod Kumar Sir (currently Prasar Bharati Special Correspondent in Dubai) also provided great support.

It would be inappropriate to not mention the two marriages witnessed by Jamia Millia University. The first couple were Anees and Rabiya, and the second, Limseer and Naushaba. I also got the opportunity to meet student leaders in Jamia - Anas, Aneesh, Anju and Shiva, and attended a film festival held at the university. Anas and Aneesh lived in the same building where I lived. Jamia students Hassan Sharif and Shafiq Pulloor, who were residents of the fourth floor, once came to my aid when I was bedridden with high fever. In the meantime, Fasil, who had got a job at 'The New Indian Express' in Kochi, left Delhi.

During my vacations to Kerala, I always looked for job opportunities. I was very excited about the launch of Reporter TV, Media One, and Mathrubhumi News, but failed to land a job on any of these news channels. I left Doordarshan News by the end of 2014, and joined Madhyamam daily in Kozhikode. Later, I moved to Dubai in search of a better job, but to no avail. After returning home, I worked as a senior sub-editor at The New Indian Express and Content Writer (Remote) for two companies in Dubai until 2017.

The metropolis of Delhi was still calling me. So, in December 2017, I returned to Delhi as a Content Auditor at the Electronic Media Monitoring Center under the Ministry of Information and Broadcasting. Satish Namboothiripad Sir (currently Director General of Doordarshan) was then ADG at EMMC. An officer of high dignity and a perfect philanthropist without pretensions of status. I stayed at the familiar Sarai Julena, that too, in the same building where I had lived for 6 years. Once again, I became a regular customer at Malabar Hotel. There were few familiar faces in the streets of Sarai Julena. A good number of my friends in Jamia Millia had completed their studies and returned to Kerala. One day, I met Jayaraj and Shiraz Poovachal, who were still in Delhi, at the Malabar Hotel. Thampi Chettan's Kerala Hotel was replaced by Anees Kerala Kitchen.

Covid-19 pandemic and the communal riots that broke out in Delhi made life difficult. Being stuck in Delhi during the lockdown and eating bread and fruits are frightening memories. When work from home was included in the duty chart, I escaped to my hometown. Although I returned to Delhi when Covid-19 restrictions were lifted, the realisation that nothing would be the same again prompted me to return to Kerala. I said goodbye to Delhi in January 2022. My hopes of getting a job in my hometown failed to bear fruit initially. "Do you know Malayalam?" - a question asked by the interview panel during an interview at a leading Malayalam daily literally shocked me. The HR manager of a leading Malayalam news channel went a step further and declared that they do not consider the experience in English media.

Looking back on the eventful decade in Delhi, there were both gains and losses. While the transformation of a person from down south to a Hindi-speaking non-resident Keralite comes first on the list of gains, the failure to become a reputed sports journalist like OR Ramachandran Sir features first on the list of losses.

Monday, November 18, 2024

Redeemers of Kerala’s waste management system


Kerala has made tremendous progress in sustainable waste management in the recent past, and no one can belittle the role of Haritha Karma Sena in propelling God’s own country towards a waste-free state. Haritha Karma Sena is a dynamic women-led team associated with Kudumbashree, tasked with the collection and transportation of non-biodegradable waste, working in tandem with local self-government institutions, Suchitwa Mission, Health Department, Clean Kerala Company, and other allied establishments. It came into existence in 2017 as part of the Haritha Keralam Mission, an ambitious programme envisaged to make Kerala a clean and green state.

Haritha Karma Sena collects non-biodegradable waste from houses and establishments to shredding units for recycling. Currently, 36,570 Haritha Karma Sena members are working across the state. The state government has fixed a minimum user fee of Rs. 50 for households and Rs. 100 for establishments. The money collected is divided up among the workers in the form of fixed salaries.

Haritha Karma Sena provides awareness on waste management to the public, guidance on composting systems that can be installed in homes and institutions, and necessary equipment for homes and institutions to dispose of organic waste at source. Apart from dealing with problems arising from disposal of waste at source and ensuring assistance of Green Aid Institutions if required, they focus on new income opportunities by starting green enterprises that manufacture new products from waste materials. Haritha Karma Sena is also engaged in activities like organic farming, manufacturing of eco-friendly products, and providing environment-friendly equipment on rent.

Despite being a key workforce ensuring scientific waste management in the state, a significant section of Haritha Karma Sena members still struggles with low income. Only 50% of the workforce earn up to Rs. 15000 per month. Moreover, the swachhata warriors face derogatory remarks and actions, especially from those who are reluctant to pay user fees.

Against all odds, Haritha Karma Sena emerges as a true symbol of environmental stewardship, contributing to women's empowerment, skill development, income generation, and community awareness.

Sunday, February 11, 2024

വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍

കാടും നാടും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന അപകടകരമായ തലത്തിലേക്ക് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വളർന്നിരിക്കുന്നു. കേരളത്തിലെ മലയോര മേഖലയിൽ വന്യജീവി ആക്രമണങ്ങൾ സർവ്വസാധാരണമായിട്ട് കാലമേറെയായി. എന്നാൽ വയനാട്ടിലെ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം ആശങ്കയുളവാക്കുന്നു. വന്യജീവി ആക്രമണത്തിൽ ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

കാട്ടാന, കടുവ, കാട്ടുപോത്ത്, കരടി അടക്കമുള്ളവയെല്ലാം നാട്ടിലേക്ക് എത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിൽ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവുമധികം വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിടാൻ കേരള സർക്കാർ ചിലവഴിച്ചത് 80 ലക്ഷത്തോളം രൂപയാണ്. അരി ഇഷ്ടഭക്ഷണമാക്കിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും നിരവധി വീടുകളും, റേഷൻ കടകളും തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ക്കരമായ ദൗത്യമായിരുന്നു 'മിഷൻ അരിക്കൊമ്പൻ'. വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടിട്ട് അധികനാളായിട്ടില്ല.

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷ കേസുകളിൽ 20 ശതമാനം വർധനവുണ്ടായതായി വനം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇത്തരം സംഘർഷങ്ങൾ നേരിടുന്ന ആയിരത്തിലധികം പ്രദേശങ്ങൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഓരോ വർഷവും ആനയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 2018 നും 2022 നും ഇടയിൽ കാട്ടാന ആക്രമണത്തിൽ മാത്രം 105 പേർ കൊല്ലപ്പെട്ടു. വനംവകുപ്പിന്റെ രേഖകൾ പ്രകാരം കഴിഞ്ഞ 15 വർഷത്തിനിടെ 1500-ഓളം ആളുകൾക്ക് മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ കൃഷി നാശത്തിനു പുറമെ നൂറുകണക്കിന് വളർത്തുമൃഗങ്ങളും വന്യജീവികളുടെ ആക്രമണത്തിനിരയായി. വനാതിർത്തികളിൽ താമസിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയത് ആനകളും കുരങ്ങുകളും കാട്ടുപന്നികളുമാണ്.

കേരളത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 30% വനമാണ്. ശരാശരി 70 കിലോമീറ്റർ വീതിയും 3.46 കോടിയിലധികം ജനസംഖ്യയുമുള്ള താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ, സംരക്ഷിത വനമേഖലകൾക്ക് സമീപമാണ് ജനസാന്ദ്രതയുള്ള നിരവധി ജനവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ, ധാരാളം കൃഷിതോട്ടങ്ങളും വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപമാണ്. അടിക്കടിയുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെത്തുടർന്നു വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിൽനിന്ന് കർഷകർ പിന്മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജീവഹാനിക്കും വിളനാശത്തിനും ഉചിതമായ നഷ്ടപരിഹാരം നൽകാൻ സംവിധാനമില്ലാത്തതും കർഷകരെ കൃഷിയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപം കൃഷി ചെയ്യുന്നതും, ആന, കടുവ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതും, വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട സമയങ്ങളിൽ കന്നുകാലികളുടെയും മനുഷ്യരുടെയും സഞ്ചാരവുമാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വികസനത്തിന്റെ പേരില്‍ നടക്കുന്ന വന്‍തോതിലുള്ള വനനാശവും കുടിയേറ്റവും സൃഷ്ടിച്ച ആവാസവ്യവസ്ഥകളുടെ ശോഷണം, പ്രത്യേകിച്ച് ഭക്ഷണ ദൗർലഭ്യവും, ജലസ്രോതസ്സുകളുടെ അപരാപ്ത്യതയും മൂലം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള വന്യജീവികളുടെ പ്രയാണം മറ്റൊരു കാരണമായി പറയുന്നു. നേച്ചർ ക്ലൈമറ്റ് ചേഞ്ച് മാസിക അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം വന്യമൃഗങ്ങൾക്കും അവയുടെ ആവാസ വ്യവസ്ഥകൾക്കും ഭീഷണിയുയർത്തി മനുഷ്യ-വന്യജീവി സംഘർഷത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മനുഷ്യർക്കും വന്യമൃഗങ്ങൾക്കും നിലനില്പിനാവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിന്റെ അടിസ്ഥാനം. വനപ്രദേശങ്ങളും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളും സംരക്ഷിക്കേണ്ടത് പോലെ തന്നെ പ്രധാനമാണ് ജനവാസ മേഖലയ്ക്ക് ചുറ്റും കാട്ടിനുള്ളിൽ 2-3 കിലോമീറ്റർ ബഫർ സോൺ സൃഷ്ടിക്കുന്നത്. അതുപോലെ വനാതിർത്തിയിൽ സൗരോർജവേലികളും കിടങ്ങുകളും പണിയുന്നത് വഴി കർഷകരെയും കൃഷിയിടങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാം.

കാടിറങ്ങുന്ന വന്യമൃഗങ്ങൾ എല്ലാക്കാലത്തും മനുഷ്യന് വെല്ലുവിളിയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Sunday, January 8, 2023

ദില്ലിക്കാലം (My दिल्ली Decade)


പതിമൂന്നു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ 10 നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്പ്രെസ്സിൽ ഡൽഹിയിലേക്ക് പുറപ്പെടുമ്പോൾ മാതൃഭൂമിയിലെ ഒ ആർ രാമചന്ദ്രൻ സാറിനെപോലെ അറിയപ്പെടുന്ന ഒരു സ്പോർട്സ് ജേർണലിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. പ്രസ് അക്കാദമിയിലെ ജേർണലിസം കോഴ്സിന് ശേഷം നാട്ടിൽ ജോലി അന്വേഷിച്ചു ചെരുപ്പ് തേഞ്ഞപ്പോഴാണ് കേരളത്തിന് പുറത്തു ജോലിക്കു ശ്രമികുന്നതും ഡൽഹി ദൂരദർശൻ ന്യൂസിൽ എത്തിപെടുന്നതും. വിഷ്വല് മീഡിയയും ഡൽഹിയിലെ ജീവിതവും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് താമസിയാതെ മനസിലായി.
ഡൽഹിയിൽ ജാമിയ മിലിയ സർവ്വകലാശാലക്കടുത്തുള്ള സരായ് ജുലെനയിലാണ് താമസം ശരിയായത്. സ്കൂളിൽ എന്റെ സീനിയറായിരുന്ന രമേശ് അവിടെ നോക്കിയ സർവീസ് സെന്ററിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. അദ്ദേഹമാണ് അവിടെയുള്ള മലയാളികളെ ഒക്കെ പരിചയപെടുത്തിയത്. സരായ് ജുലെന ഒരു കൊച്ചു കേരളമാണെന്നു വേണമെങ്കിൽ പറയാം. തമ്പി ചേട്ടന്റെ കേരള ഹോട്ടൽ, അലി ഇക്കയുടെ മലബാർ ഹോട്ടൽ, ജോബി ചേട്ടന്റെ സ്റ്റേഷനറി കട, പിന്നെ എംബസി ഉദ്യോഗസ്‌ഥർ ചമഞ്ഞു മലയാളി നഴ്സുമാരുടെ പ്രവാസ സ്വപ്നങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന അനേകം ട്രാവൽ ഏജന്റുമാർ. ഹോളി ഫാമിലി, അപ്പോളോ, എസ്കോര്ട്സ്, അൽ-ഷിഫ തുടങ്ങിയ ഹോസ്പിറ്റലുകളിൽ ജോലി ചെയുന്ന മലയാളി നഴ്സുമാർ ബഹുഭൂരിപക്ഷവും താമസിച്ചിരുന്നത് സരായ് ജുലെനയിലാണ്. തമ്പി ചേട്ടന്റെ കേരള ഹോട്ടലിലെ ചെമ്പാവരി പുട്ടും കടല കറിയുമായിരുന്നു പ്രിയപ്പെട്ട പ്രാതൽ. മലബാർ ഹോട്ടലിലെ ബിരിയാണിയും, പൊറോട്ടയും സമ്പന്നമാക്കിയ അവധി ദിനങ്ങൾ.
മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഫഹ്മി റഹ്മാനിയെ പരിചയപ്പെട്ടത് ഒരു ഇന്റർനെറ്റ് കഫെയിൽ വച്ചാണ്. ജാമിയയിൽ നിന്നും PhD എന്ന സ്വപ്നവുമായി ഡൽഹിയിലെത്തിയ അദ്ദേഹം അപ്പോൾ ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മില്ലി ഗസറ്റിന്റെ' പത്രാധിപരായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലെ ഫാസിലിനെ പരിചയപ്പെട്ടത് ഗലിയിലെ പഴക്കടയിൽ വച്ചാണ്. അന്നദ്ദേഹം സ്റ്റേറ്റ്സ്മാനിൽ ജോലി ചെയ്യുകയായിരുന്നു. ഫഹ്മി വഴി കണ്ടെന്റ് റൈറ്റർ വാഹിദിനെയും, അലിഗഢ് സർവകലാശാലയിൽ ഫാസിലിന്റെ സഹപാഠിയായിരുന്ന സ്വാലിഹിനെയും (പിൽക്കാലത്ത് ഇന്ത്യ ടുഡേ മലയാളത്തിൽ സീനിയർ സബ് എഡിറ്ററായി), ജാമിയയിൽ ഗവേഷക വിദ്യാർത്ഥികളായ അനീസ്, സമീർ ബാബു, മാക്സ് ഹോസ്പിറ്റലിൽ നേഴ്സ് ആയ ഹാരിസ് ബാബു തുടങ്ങിയവരെയും പരിചയപെട്ടു. സമീറാണ് സത്യപ്രകാശ് ശർമയുടെ കെട്ടിടത്തിൽ രാമു ഭായിക്ക് 300 രൂപ കൊടുത്ത് എനിക്ക് താമസിക്കാനുള്ള റൂം ശരിയാക്കിയത്. വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമയും പിഎച്ച്ഡിയുമൊക്കെയുള്ള സമീർ ഇപ്പോൾ പഴയ തട്ടകമായ ജാമിയയിൽ അസ്സോസിയേറ്റ് പ്രൊഫെസ്സറാണ്.
അങ്ങനെയിരിക്കെ ആത്മാർത്ഥ സുഹൃത്ത് ആർഷക്ക് ഡൽഹിയിൽ നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററിൽ സയന്റിഫിക് ഓഫീസർ ആയി ജോലി കിട്ടി. ഏതാണ്ടതേ സമയത്താണ് രമേശ് നോകിയയിലെ ജോലി രാജിവെച്ചു നാട്ടിലേക്കു മടങ്ങിയത്. ലാജ്പത് നഗറിലായിരുന്നു ആർഷ താമസിച്ചിരുന്നത്. അവധി ദിനങ്ങളിൽ ഞങ്ങളൊന്നിച്ചു ഉഡുപ്പി റസ്റ്ററന്റിൽ നിന്നും മസാല ദോശയൊക്കെ കഴിച്ചു സെൻട്രൽ മാർക്കറ്റിൽ പോയി വരും. 2011 ൽ ഡൽഹിയിലെ ജോലി വിട്ടു ചിക്കാഗോയിലേക്കു പോകും വരെ കാശ് കടം തന്നു സഹായിച്ചത് അവളാണ്. ഇന്ന് അറിയപ്പെടുന്ന പ്രവാസി മലയാളിയാണ് കക്ഷി.
ഓഫീസിൽ ആശയവിനിമയം ഒരു പ്രശ്നമായിരുന്നു. 90 ശതമാനം പേർക്കും ഹിന്ദിയെ അറിയൂ. ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ ഹിന്ദിയിൽ മറുപടി പറയുന്ന മറ്റൊരു കൂട്ടർ. പ്രീഡിഗ്രി വരെ ഹിന്ദി സെക്കന്റ് ലാംഗ്വേജ് പഠിച്ചതും ആമിർ ഖാന്റെ സിനിമകൾ കണ്ടതുമാണ് ഹിന്ദിയുമായുള്ള ആകെ ബന്ധം. പിന്നെ ന്യൂസ്‌റൂമിലെ മലയാളികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അങ്ങനെ അനിൽ തോമസിനെയും ശാലിനി നായരെയും കണ്ടെത്തി. പക്ഷെ മലയാളം സംസാരിക്കുന്നത് കുറച്ചിലായി കാണുന്ന പാതി മലയാളികളായിരുന്നു രണ്ടു പേരും. ഇതിനിടെ ഡെസ്കിൽ സഹപ്രവർത്തകരായിരുന്ന ആമിർ റിസ്‌വി, നാരായൺ സിംഗ്, അശോക് മാർത്തോളിയ എന്നിവരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറക്ടർമാരായ മധു നാഗ് സർ, സെന്തിൽ രാജൻ സർ, അനിന്ദ്യ സർ, ഡെപ്യൂട്ടി ഡയറക്ടർ കെ ജി ശർമ്മ സർ, ന്യൂസ് എഡിറ്റർ പ്രകാശ് പന്ത് സർ, ബുള്ളറ്റിൻ എഡിറ്റർമാരായ സാഗ്നിക് ചക്രബർത്തി, സുനൈന മാഡം, വിനീത മാഡം, ന്യൂസ് റീഡർ സ്വാതി ബക്ഷി എന്നിവർ ഒരു തുടക്കക്കാരന് വേണ്ട എല്ലാ പിന്തുണയും നൽകി. കോപ്പി എഡിറ്റിംഗിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് കെ ജി ശർമ്മ സാറിൽ നിന്നാണ്. സീനിയർ ന്യൂസ്‌റീഡർ ആയ മാർക്ക് ലിൻ സർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിൽ വളരെ അധികം സഹായിച്ചിട്ടുണ്ട്.
ഇതിനിടെ ഉത്തരേന്ത്യക്കാരെ പോലെ ഹിന്ദി സംസാരിക്കണമെന്ന വാശിയായി. ബിഹാറിൽ നിന്നുള്ള റിപ്പോർട്ടർമാരായ കുമാർ അലോക്, ഒ പി ദാസ്, ഋഷി കുമാർ തുടങ്ങിയവരുമായി സൗഹൃദം സ്‌ഥാപിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഡ്യൂട്ടി ചാർട്ടിൽ വന്ന മാറ്റം കണ്ടു ഞാൻ ഞെട്ടി. രാവിലെ 4 മണി മുതൽ ഉച്ചക്ക് 12 വരെ. എല്ലാ മാസവും ഒരാഴ്ച ഇതേ ഷിഫ്റ്റ് ആണെന്ന് വൈകാതെ മനസിലായി. ആഴ്ചയിൽ രണ്ടു ദിവസം അവധിയുള്ളതാണ് ആകെയുള്ള ആശ്വാസം. മുഗൾ വാസ്തുവിദ്യയുടെ നേർക്കാഴ്ചയായ ചെങ്കോട്ടയും, ഹുമയൂൺ ശവകുടീരവും ഒക്കെ കണ്ടത് അങ്ങനെയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് തേടി ഐ എൻ എ മാര്കെറ്റിലേക്കുള്ള അവധി ദിനങ്ങളിലെ യാത്രകൾ. ഇടക്ക് ഒരു അവധി ദിനം അനീസിന്റെയും ഫഹ്മിയുടെയും ക്ഷണം സ്വീകരിച്ചു അവരുടെ റൂമിൽ ബിരിയാണി കഴിക്കാൻ പോയി. ഹാരിസ് ബാബു ആയിരുന്നു പാചകം. അവിടെ വച്ചാണ് മാധ്യമം റിപ്പോർട്ടർ ഹസനുൽ ബന്നയെ പരിചയപ്പെടുന്നത്. താമസിയാതെ ഫഹ്മിയുടെ റൂം ഒരു ഇടത്താവളമായി മാറി.
ഇതിനിടെ നാട്ടിൽ പോയ ഫഹ്മി മാതൃഭൂമി ദിനപത്രത്തിലേക്കുള്ള ട്രെയിനീ ജേർണലിസ്റ്റ് പരീക്ഷ എഴുതിയിരുന്നു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് നിയമന ഉത്തരവ് ലഭിക്കുകയും ഡൽഹി ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. സ്റ്റേറ്റ്സ്മാനിൽ ജേര്ണലിസ്റ്റായ ഫാസിലിനെ ഇടക്കൊക്കെ കാണാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ സഹമുറിയന്മാരായ റഹീസിനെയും സെയ്താലിയെയും പരിചയപെട്ടു. ഫാസിലിന്റെ റൂം ഒരു മിനി കേരള ഹൗസ് ആണെന്ന് താമസിയാതെ മനസിലായി. ജാമിയ സർവകലാശാലയിൽ അഡ്മിഷൻ തേടി വരുന്നവർക്കൊക്കെ ഒരു അഭയ സ്ഥാനം. മില്ലി ഗസറ്റിൽ ജോലി ചെയ്തിരുന്ന റിയാസിനെയും (ഇപ്പോൾ ഗോവ പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ ഉദ്യോഗസ്ഥൻ), ജേർണലിസം വിദ്യാർത്ഥിയായ മുഹ്‌സിനെയും (ഇപ്പോൾ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്റർ) അവിടെ വച്ചാണ് പരിചയപ്പെട്ടത്.
ജീവിതത്തിലാദ്യമായി ശൈത്യകാലത്തെ അഭിമുഖീകരിക്കുന്നത് ഡൽഹിയിൽ വച്ചാണ്. കനത്ത മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച കുറയുന്ന അവസ്ഥ. താപനില രണ്ടു ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോളും രാവിലെ 4 മണിക്കുള്ള ഷിഫ്റ്റ് പതിവുപോലെ തുടർന്നു. സ്വെറ്ററും, ജാക്കെറ്റും, മഫ്‌ലറുമൊക്കെ ഡ്രസ്സ് കോഡിന്റെ ഭാഗമായി. ഇതിനിടെ ആരോഗ്യസ്ഥിതി മോശമായി ഹോളി ഫാമിലി ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടി വന്നു.
2010 ൽ ഡെൽഹിയിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസ് കവർ ചെയ്‌ത സ്പോർട്സ് ഡെസ്കിൽ ഇടംപിടിച്ചതിനാൽ ലോകത്തെ മൂന്നാമത്തെ വല്യ കായിക മാമാങ്കം അടുത്ത് കാണാനുള്ള ഭാഗ്യമുണ്ടായി. ആ സമയത്താണ് ഡെപ്യൂട്ടി ഡയറക്ടർ ആയി ശങ്കരനാരായണൻ സർ ന്യൂസ് റൂമിൽ എത്തുന്നത്. മാതൃഭാഷയിൽ സംസാരിക്കാൻ ഒരാളായല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. സ്ഥലംമാറ്റം കിട്ടിയെത്തിയ ദേവൻ സാറും, അസിസ്റ്റന്റ് ഡയറക്ടർ ആയി ജോയിൻ ചെയ്ത വിനോദ് കുമാർ സാറും (ഇപ്പോൾ ഗോവ പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ
ജോയിന്റ് ഡയറക്ടർ) വല്യ പിന്തുണയാണ് നൽകിയത്.
ജാമിയ സർവകലാശാല സാക്ഷ്യം വഹിച്ച രണ്ടു നിക്കാഹുകൾ പറയാതെ പോയാൽ അനൗചിത്യമാകും. ആദ്യ ജോഡി അനീസും റാബിയയും, രണ്ടാമത്തേത് ലിംസീറും നൗഷാബായും. ജാമിയയിലെ ബുദ്ധിജീവികളായ അനസ്, അനീഷ് (ആർ എസ് പി), അഞ്ജു, ശിവ തുടങ്ങിയവരെ പരിചയപ്പെടാനും അവരുടെ ക്ഷണം സ്വീകരിച്ചു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനും കഴിഞ്ഞു. അനസും അനീഷും ഞാൻ താമസിച്ചിരുന്ന അതേ കെട്ടിടത്തിലായിരുന്നു താമസം. നാലാം നിലയിലെ താമസക്കാരായ ജാമിയയിലെ വിദ്യാർത്ഥികൾ ഹസൻ ഷെരീഫും ഷഫീക്ക് പുല്ലൂരുമാണ് ഒരിക്കൽ കടുത്ത പനിപിടിച്ചു കിടപ്പിലായപ്പോൾ സഹായത്തിനെത്തിയത്. ഇതിനിടെ കൊച്ചിയിൽ ന്യു ഇന്ത്യൻ എക്സ്പ്രെസ്സിൽ ജോലി കിട്ടിയ ഫാസിൽ ഡൽഹി വിട്ടു.
നാട്ടിൽ ലീവിന് പോകുമ്പോഴൊക്കെ കേരളത്തിൽ എന്തെങ്കിലും ജോലി സാധ്യതയുണ്ടോ എന്നന്വേഷിക്കുമായിരുന്നു. റിപ്പോർട്ടർ ടീവിയും, മീഡിയ വൺ, മാതൃഭൂമി ന്യൂസ് ചാനലുകളും വന്നപ്പോൾ സന്തോഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. 2014 അവസാനത്തോടെ ദൂരദർശൻ ന്യൂസ് വിട്ടു നാട്ടിലേക്കു മടങ്ങി. മാധ്യമം ദിനപത്രത്തിൽ സബ് എഡിറ്റർ ആയി ജോയിൻ ചെയ്‌തെങ്കിലും ഇംഗ്ലീഷ് മീഡിയയിലെ 6 വർഷത്തെ പ്രവർത്തനപരിചയത്തിനു യാതൊരു വിലയും കൽപ്പിക്കാതെ ട്രെയിനി പരീക്ഷ എഴുതണമെന്ന നിബന്ധന അംഗീകരിക്കാൻ കഴിയാതെ പടിയിറങ്ങി. പിന്നീട് ദുബായിൽ ജോലി അന്വേഷിച്ചു പോയെങ്കിലും ഫലമുണ്ടായില്ല. നാട്ടിൽ തിരിച്ചെത്തി ന്യു ഇന്ത്യൻ എക്സ്പ്രെസ്സിൽ സീനിയർ സബ് എഡിറ്റർ ആയും ദുബായിലെ രണ്ടു കമ്പനികളിൽ ഓൺലൈൻ കണ്ടെന്റ് റൈറ്റർ ആയും 2017 വരെ ജോലി ചെയ്‌തു.
ഡൽഹി എന്ന മഹാനഗരം അപ്പോഴും എന്നെ മാടിവിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററിൽ കണ്ടെന്റ് ഓഡിറ്ററായി 2017 ഡിസംബറിൽ വീണ്ടും ഡൽഹിയിലേക്ക്. ദൂരദർശൻ ന്യൂസിൽ ഡയറക്ടർ ആയിരുന്ന സതീഷ് നമ്പൂതിരിപ്പാട് സാറായിരുന്നു പുതിയ ഓഫീസിലെ അഡിഷണൽ ഡയറക്ടർ ജനറൽ. പദവിയുടെ നാട്യങ്ങളില്ലാത്ത ഒരു
തികഞ്ഞ മനുഷ്യസ്നേഹി. താമസം ചിരപരിചിതമായ സരായ് ജുലെനയിൽ. 6 വര്ഷം താമസിച്ച കെട്ടിടത്തിൽ തന്നെ റൂം കിട്ടി. വീണ്ടും മലബാർ ഹോട്ടലിൽ സ്ഥിരം കസ്റ്റമറായി. ജുലെനയിലെ ഗലിയിൽ പരിചിത മുഖങ്ങൾ കുറവായിരുന്നു. ജാമിയയിലെ സുഹൃത്തുക്കളിൽ നല്ലൊരു ശതമാനം പേരും പഠനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു. അപ്പോഴും ഡൽഹിയിൽ തുടർന്ന ജയരാജിനെയും ഷിറാസ് പൂവച്ചലിനെയും മലബാർ ഹോട്ടലിൽ വച്ച് കണ്ടു. കേരള ഹോട്ടലും തമ്പി ചേട്ടനും അപ്രത്യക്ഷമായി പകരം ആനീസ് കേരള കിച്ചൻ വന്നു. പല മലയാളി കച്ചവടക്കാരും നഴ്‌സുമാരായ ഭാര്യമാരോടൊപ്പം കാനഡ, ബ്രിട്ടൺ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി. ജോബി ചേട്ടന്റെ സ്റ്റേഷനറി കടക്കു മാത്രം ഒരു മാറ്റവുമില്ല.
ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപവും കോവിഡ് മഹാമാരിയും ജീവിതം ദുസ്സഹമാക്കി. ലോക്കഡൗണിൽ ഡൽഹിയിൽ കുടുങ്ങിയതും ബ്രെഡും പഴവും കഴിച്ചു കഴിഞ്ഞതുമൊക്കെ ഭയപ്പെടുത്തുന്ന ഓർമകളാണ്. ഡ്യൂട്ടി ചാർട്ടിൽ വർക്ക് ഫ്രം ഹോം ഇടം പിടിച്ചപ്പോൾ നാട്ടിലേക്കു രക്ഷപെട്ടു. കോവിഡ് നിയന്ത്രണവിധേയമായപ്പോൾ തിരിച്ചു ഡൽഹിയിലെത്തിയെങ്കിലും ഒന്നും പഴയതുപോലെ ആകില്ലെന്ന തിരിച്ചറിവ് നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. ഒരു ദശാബ്ദം നീണ്ട ഡൽഹി ജീവിതത്തിനു വിരാമമിട്ടു 2022 ഫെബ്രുവരിയിൽ നാട്ടിലെത്തി. 10 വർഷത്തെ പ്രവർത്തന പരിചയം ഉള്ളത് കൊണ്ട് നാട്ടിൽ ജോലി കിട്ടാൻ പ്രയാസമില്ല എന്നാണ് കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ ഇന്റർവ്യൂവിനു പോയപ്പോൾ ചോദിച്ചത് മലയാളം അറിയാമോ എന്നാണ്. മറ്റൊരു പ്രമുഖ മലയാളം വാർത്താ ചാനൽ പറഞ്ഞത് ഇംഗ്ലീഷ് മീഡിയ എക്സ്പീരിയൻസ് അവർ പരിഗണിക്കാറില്ല എന്നാണ്. ഒരാൾ അന്യസംസ്ഥാനത്തൊഴിലാളിയായി ജോലി ചെയ്തു എന്നതുകൊണ്ട് അയാൾ മലയാളി അല്ലാതാവില്ലല്ലോ.
ഡൽഹിയിലെ സംഭവബഹുലമായ ദശാബ്ദത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നേട്ടങ്ങളും നഷ്ടങ്ങളുമുണ്ട്. നേട്ടങ്ങളുടെ പട്ടികയിൽ ആദ്യം വരിക ഫഹ്മി, ഫാസിൽ എന്നീ സുഹൃത്തുക്കളെ ലഭിച്ചതും ഉത്തരേന്ത്യക്കാരെപോലെ ഹിന്ദി സംസാരിക്കാൻ പഠിച്ചതുമാണ്. നഷ്ടങ്ങളുടെ പട്ടികയിൽ ഒ ആർ രാമചന്ദ്രൻ സാറിനെ പോലെ അറിയപ്പെടുന്ന സ്പോർട്സ് ജേർണലിസ്റ്റ് ആകാൻ കഴിഞ്ഞില്ല എന്നതും.

Friday, August 20, 2021

KABUL

The picturesque Kabul looks like a ghost city
After its fall to Taliban
Citizens turn out to be refugees
‘Evacuation’ a day-to-day affair
Horrifying videos unfold chaos and desperation
Chilling reports of human rights violations
Put humanity to shame
Only glimmer of hope comes from Panjshir Valley
Slain Afghan hero Ahmad Shah Massoud’s citadel
Stands up to Taliban
The Northern Alliance flag flies high in Panjshir
Giving a semblance of resistance and will to fight.

Wednesday, April 15, 2020

പ്രസ് അക്കാദമി ദിനങ്ങൾ

ഡിഗ്രി കഴിഞ്ഞ സമയം. തുടർ പഠനത്തെ കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ തകൃതിയായി നടക്കുന്നു. എം.എ ഇംഗ്ലീഷ്, ബി.എഡ് , എൽ. എൽ. ബി എന്നിവയായിരുന്നു ചർച്ചകളിൽ നിറഞ്ഞുനിന്ന കോഴ്‌സുകൾ. പ്രൊഫസർ ആയ വാപ്പാക്ക് മകൻ ബി.എഡ് കഴിഞ്ഞു അദ്ധ്യാപകൻ ആയി കാണാനായിരുന്നു ആഗ്രഹം. ആയിടക്കാണ് പത്രത്തിൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പി. ജി ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം വന്നത്. അതെ സമയത് ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ് ട്രെയിനി വേക്കൻസിയുടെ പരസ്യം സ്ഥിരം വരാറുണ്ടായിരുന്നു. അങ്ങനെ ജേർണലിസ്റ് ആകുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി.

പ്രധാന മന്ത്രിയുടെ ഓഫീസിൽ വരെ കയറാൻ പറ്റും എന്നാരോ പറഞ്ഞു. പിന്നെ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ ഒരു എഴുത്തുകാരൻ ആകണമെന്ന ആഗ്രഹവും. അങ്ങനെ രണ്ടും കല്പിച്ചു പ്രസ് അക്കാദമിയിൽ അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു. വലിയുമ്മാടെ മകൻ നിഷാനിക്ക ഫാമിലിയുമായി കൊച്ചിയിലാണ് താമസം. ഇക്കാടെ കൂടെയാണ് അപേക്ഷ ഫോറം വാങ്ങാൻ കാക്കനാട് പോയത്. ഇക്കാടെ ഓഫീസ് പാലാരിവട്ടത്താണ്. അവിടത്തെ വൃന്ദാവൻ ഹോട്ടലിൽ കയറി മസാല ദോശയൊക്കെ കഴിച്ചിട്ടാണ് കാക്കനാടെത്തിയത്. അപേക്ഷ നൽകി അധികം താമസിയാതെ എൻട്രൻസ് എക്സമിനുള്ള ഹാൾ ടിക്കറ്റ് കിട്ടി. ഇന്റർവ്യൂവിനു വിളിച്ചപ്പോൾ വീട്ടിൽ ആർക്കും അത്ര വിശ്വാസം വന്നില്ല. ഇന്റർവ്യൂ കഴിഞ്ഞു അക്കാദമിയിൽ നിന്ന് പുറത്തിറങ്ങി ആദ്യം കണ്ട എസ് ടി ഡി ബൂത്തിൽ കയറി വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു. ഇതിനിടെ അഞ്ചലുള്ള അൻവറിനെയും പുനലൂരുള്ള അഭീഷിനെയും കൊല്ലം കാരെന്ന നിലയിൽ പരിചയപെട്ടു. രണ്ടുപേർക്കും എന്നോടൊപ്പം പ്രസ് അക്കാദമിയിൽ അഡ്മിഷൻ കിട്ടി. വീട്ടിലെത്തി ഒരു വർഷത്തെ ഫീസ് മുപ്പതിനായിരം രൂപ ഡി ഡി ആയി മുൻ‌കൂർ  അക്കാദമിയിൽ കൊടുക്കണം എന്ന വിവരം പറഞ്ഞതോടെ വാപ്പ ഇടഞ്ഞു. കാരണം അഞ്ചു വർഷം കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്ന എന്നെ വീട്ടുകാർക്ക് അത്ര വിശ്വാസമായിരുന്നു. പിന്നെ നാട്ടിലെ പൗര പ്രമുഖരൊക്കെ ഇടപെട്ടു കാര്യങ്ങൾ തീരുമാനമാക്കി.

നിഷാനിക്ക ആയിരുന്നു ലോക്കൽ ഗാർഡിയൻ. ഇക്കയും ചേട്ടത്തിയും ഇടക്കൊച്ചിയിലാരുന്നു താമസം.ഞാനും അവിടെ കൂടി. ഇടക്കൊച്ചിയിൽ നിന്നും കലൂരേക്ക് ബസുണ്ട് . അവിടുന്ന് കാക്കനാട് ബസിൽ അക്കാദമിയിൽ എത്തും. വൈകിട്ട് ക്ലാസ് കഴിഞ്ഞു പാലാരിവട്ടത്തു ഇക്ക ജോലി ചെയുന്ന എച്.ഡി.എഫ്.സി ബാങ്കിൽ കയറും. വർക്കിസ് സൂപ്പർ മാർക്കറ്റിൽ കയറി മീനൊക്കെ വാങ്ങി ഇക്കയോടൊപ്പം തിരികെ ഇടക്കൊച്ചിയിലേക്ക്. അക്കാദമിയിലെ ആദ്യ ദിവസം തന്നെ മനസിലായി എത്തിയിരികുന്നത് പുലിമടയിലാണെന്ന്. കേരള കൗമുദി റസിഡന്റ് എഡിറ്റർ ആയിരുന്ന എൻ എൻ സത്യവ്രതൻ (യശ്ശശരീരനായ) സാറായിരുന്നു ഡയറക്ടർ. മാതൃഭൂമി ന്യൂസ് കോഓർഡിനേറ്റർ ആയിരുന്ന പി രാജൻ സാർ, മംഗളം ചീഫ് എഡിറ്റർ ആയിരുന്ന കെ എം റോയ് സാർ, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഹരികൃഷ്ണൻ സാർ, മലയാള മനോരമ എറണാകുളം ബ്യൂറോ ചീഫ് ആന്റണി ജോൺ സാർ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ വേണുഗോപാൽ സാർ,  മുൻ എം പി സെബാസ്റ്റിയൻ പോൾ സാർ, എം ലീലാവതി ടീച്ചർ, ടൈറ്റസ്‌ സാർ, രാമചന്ദ്രൻ സാർ, ഹേമലത ടീച്ചർ തുടങ്ങിയവരായിരുന്നു പ്രധാന അധ്യാപകർ. പിന്നെ കെ പി രാമനുണ്ണി, കെ എ ബീന, എം പി ബഷീർ, സക്കറിയ മേലേടം തുടങ്ങിയ ഗസ്റ്റ് അധ്യാപകരും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വിദ്യാർഥികൾ ഉണ്ടായിരുന്നു അക്കാദമിയിൽ. കോഴിക്കോട്ടുകാരി ധന്യ, മലപ്പുറംകാരി നാജിയ, മൂവാറ്റുപുഴയുള്ള ഗീതു, മഹാരാജാസ് കോളേജ് ചെയര്മാന് ആയിരുന്ന ശ്യാം, കാലടി സർവകലാശാല ചെയര്മാന് ആയിരുന്ന അഭിലാഷ്, മുഖത്തലയുള്ള  രമ്യ, ആലുവക്കാരൻ ജസ്റ്റിൻ, കോട്ടയംകാരൻ നോബിൾ, കണ്ണൂരുള്ള ഹണി, നിലമ്പൂരുകാരൻ സാദിഖ്, പറവൂരുകാരി അനിത, ഷിന്ടോ, ഷമീർ, സന്ദീപ്, വിനീത, നസ്ലിൻ, ഷെറീന, നൗഫിയ, രാജേശ്വരി, ദീപു, ശുഭ അങ്ങനെ ഓരോരുത്തരെയായി പരിചയപെട്ടു.

സാഹിത്യലോകത്ത് പ്രസിദ്ധരായ കെ രേഖ, എസ് സിതാര തുടങ്ങിയവർ അക്കാദമിയിൽ പഠിച്ചതാണെന്ന് ഇതിനിടെ ആരോ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ ആകുന്നതിനെ കുറിച്ചുള്ള സ്വപ്നം അന്നുമുതൽ കാണാൻ തുടങ്ങി. അങ്ങനെ ജേർണലിസത്തിന്റെ ബാലപാഠങ്ങളൊക്കെ പഠിച്ചു കഴിഞ്ഞ ഒരു ദിവസം രാവിലെ 'അക്കാദമിയിലെ വിശേഷങ്ങൾ' എന്ന പേരിൽ ഒരു കഥയുമായാണ് ഞാൻ ക്ലാസ്സിൽ എത്തിയത്. ക്ലാസ്സിലെ സംഭവവികാസങ്ങളായിരുന്നു ഇതിവൃത്തം. സംഭവം ആദ്യ ദിവസം തന്നെ ഹിറ്റായി. പിന്നെ മനോരമയും മാതൃഭൂമിയും വായിക്കുന്നതിനു മുൻപേ എല്ലാവരും 'അക്കാദമിയിലെ വിശേഷങ്ങൾ' വായിക്കാൻ മത്സരിച്ചു. അഭീഷിന്റെ ഇരട്ടക്കുഴൽ തോക്കുമായെത്തുന്ന ജോസ് പ്രകാശ്, സുഡോകു ഷമീർ, ഷെറീനയുടെ നീലക്കുയിൽ, മലപ്പുറം കത്തിയുമായി കറങ്ങുന്ന കുപ്രസിദ്ധ ഗുണ്ട ഇടപ്പള്ളി നൗഫി, അന്യ സംസ്ഥാന തൊഴിലാളി അഭിലാഷ് ഓജാ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ.

ഒരു വർഷത്തെ കോഴ്‌സിന്റെ അവസാനം രണ്ട് ആഴ്ചത്തെ വിശ്വൽ മീഡിയ വർക്ഷോപ് ഉണ്ടായിരുന്നു. ഇപ്പോൾ ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ആയ ബൈജു ചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ. അന്ന് 'യുദ്ധം കഴിഞ്ഞു' എന്നൊരു ഡോക്യുമെന്ററി ചെയ്‌തു. തിരുവനന്തപുരം കേരള കൗമുദിയിൽ ഒരു മാസത്തെ ഇന്റേൺഷിപ് കഴിഞ്ഞിറങ്ങുമ്പോൾ ഞാൻ ഒരു ജേർണലിസ്റ് ആയി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങടെ ബാച്ചിൽ ഗീതുവിനാണ് ആദ്യം ജോലി കിട്ടിയത്. ജീവൻ ടിവിയിൽ വാർത്ത അവതാരകയായി. രണ്ടാം റാങ്കുകാരൻ ദീപു പോലീസ് ആയി. ഏതാണ്ട് അഞ്ചു മാസം നാട്ടിൽ ജോലി അന്വേഷിച്ചു നടന്ന ഞാൻ ഒടുവിൽ സ്പോർട്സ് ജേര്ണലിസ്റ്റായി ഡൽഹിയിലെത്തി. പിന്നീട് പലവട്ടം കൊച്ചിയിൽ പോയിട്ടുണ്ട്. കാക്കനാട് ബസ് സ്റ്റാൻഡിൽ നിന്നും കളക്ട്രേറ്റിന്റ്റെ അകത്തുകൂടി അക്കാദമിയിലേക്ക് ചിരപരിചിതമായ വഴിയിലൂടെ നടന്നിട്ടുണ്ട്. എങ്കിലും ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സ്നേഹാക്ഷരങ്ങൾ എന്ന എന്റെ കവിതാസമാഹാരവുമായി അക്കാദമിയിൽ എത്തിയ എനിക് ലഭിച്ച സ്വീകരണം മറക്കാൻ കഴിയില്ല. അന്ന് ഹേമലത ടീച്ചർ എന്നെ പുതിയ കുട്ടികൾക്ക് പരിചയപ്പെടുത്തിയതും  ക്ലാസ്സെടുക്കാൻ ക്ഷണിച്ചതും. പിന്നീട് വർഷങ്ങൾക്കിപ്പുറം കൊച്ചിയിൽ ന്യു ഇന്ത്യൻ എസ്പ്രെസ്സിൽ സീനിയർ സബ് എഡിറ്റർ ആയി ജോയിൻ ചെയുമ്പോൾ കൊച്ചി ഒരുപാടു മാറിയിരുന്നു. അപ്പോൾ ബിഗ് ബി യിലെ ബിലാൽ ജോൺ കുരിശിങ്കലിന്റെ ഡയലോഗ് കാതിൽ മുഴങ്ങി കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം പക്ഷെ ബിലാൽ പഴയ ബിലാലാ.